ജല്ലിക്കട്ട്
രോഷത്താൽ ആ നോട്ടം തെല്ലണ ഇടറുന്നുണ്ടായിരുന്നില്ല.. കണ്ണുകളപ്പോൾ കാന്തത്തെക്കാൾ ആകർഷണ ബിരുദം നേടിയിരുന്നു.. എതിർ ധ്രുവത്തിലേക്കെന്ന പോലെ ആ വദനത്തോടടുക്കുമ്പോൾ നാസിക ഒരു ബിന്ദുവായി ചുരുങ്ങുന്നു. ഊഷ്‌മള ശ്വാസത്തിൽ ചാലിച്ചെടുത്ത കുങ്കുമ ശോഭയാൽ ആ അധരങ്ങളിൽ ഒരു ജീവന്റെ തുടിപ്പുടലെടുത്തു.. ധമനികൾ പെരുമ്പറ മുഴക്കുമ്പോൾ, രക്തം പടയോട്ടതിരക്കിലാണ്.. പ്രണയം ഒരു ചുംബനമായി ഭവിക്കുമ്പോൾ, ഭയമൊരു വിയർപ്പു തുള്ളിയായി ഒരിരയെപ്പോലെ കണ്ഠനാളത്തിലൂടെ ഓടി ഒളിക്കുകയായിരുന്നു..
Comments
Post a Comment